Monday, June 30, 2008

അനുശോചനം

അനുശോചനം


പാര്‍ലമെന്ററി പാര്‍ട്ടി അനുശോചിച്ചു
തിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ്‌ നിയമസഭാ പാര്‍ട്ടി യോഗം അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മരണവാര്‍ത്ത അറിഞ്ഞയുടന്‍ നിയമസഭയിലായിരുന്ന മുസ്‌ലിം ലീഗ്‌ എം.എല്‍.എ. മാര്‍ ഉടന്‍ സഭവിട്ടിറങ്ങി പ്രത്യേക യോഗം ചേര്‍ന്നു. ബനാത്ത്‌വാലയുടെ വേര്‍പാട്‌ കനത്ത ആഘാതമായെന്നും പ്രസ്ഥാനത്തിന്‌ നികത്താനാവാത്ത നഷ്‌ടമാണെന്നുംഅനുസ്‌മരിച്ചു.പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.ടി. അഹമ്മദലി, ഡെപ്യൂട്ടി ലീഡര്‍ പി.കെ. അബ്‌ദുറബ്ബ്‌, സെക്രട്ടറി കുട്ടി അഹമ്മദ്‌ കുട്ടി, ട്രഷറര്‍ മുഹമ്മദുണ്ണി ഹാജി, വി.കെ. ഇബ്രാഹിം കുഞ്ഞ്‌, യു.സി. രാമന്‍, എം. ഉമ്മര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു. ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, അബ്‌ദുറഹിമാന്‍ രണ്ടത്താണി, യു.ഡി.എഫിനെ പ്രതിനിധീകരിച്ച്‌ പ്രൊഫ. കെ.വി. തോമസ്‌ എന്നിവര്‍ മുംബൈയിലേക്ക്‌ പുറപ്പെട്ടു.

കരുത്തനായ ന്യൂനപക്ഷ സംരക്ഷകന്‍-ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജീവിതാന്ത്യംവരെ കര്‍മ്മ നിരതനായിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ ദേശീയപ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ കരുത്തനായ സംരക്ഷകനായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.കേരളത്തിന്‌ വേണ്ടി പാര്‍ലമെന്റില്‍ ശക്തമായി പോരാടിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്‌മരണീയമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു

സമസ്‌ത
ശരീഅത്ത്‌ പ്രശ്‌നം ഉള്‍പ്പെടെ മുസ്‌ലിംകളെയും രാഷ്‌ട്രത്തെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശരിയുടെപക്ഷത്ത്‌ ധീരമായി ഉറച്ചുനിന്ന നേതാവായിരുന്നു ബനാത്ത്‌വാലയെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ കറകളഞ്ഞ വഖ്‌താവായിരുന്നു അദ്ദേഹം. കേരളത്തിലെ ഇസ്‌ലാമിക സംഘാടകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സഹായസഹകരണങ്ങള്‍ വിലപ്പെട്ടതാണെന്ന്‌ സമസ്‌ത ഉപാധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി കെ.ടി. മാനു മുസ്‌ല്യാര്‍, സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, സെക്രട്ടറി അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, ടി.കെ.എം. ബാവ മുസ്‌ല്യാര്‍ എന്നിവര്‍ അനുശോചനത്തില്‍ പറഞ്ഞു.
സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം. സ്വാദിഖ്‌ മുസ്‌ല്യാരും ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയും അനുശോചിച്ചു. അദ്ദേഹത്തിന്റെ നഷ്‌ടം നികത്താനാവാത്തതാണെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടു.

ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്‍-മന്ത്രി പ്രേമചന്ദ്രന്
‍തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച നേതാവ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ ജലവിഭവ വകുപ്പ്‌ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അനുശോചിച്ചു. ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു ജി.എം. ബനാത്ത്‌വാല. മതന്യൂനപക്ഷ താല്‍പര്യ സംരക്ഷണത്തിനായി ശക്തമായ നിലപാടു സ്വീകരിക്കുമ്പോഴും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ജാഗ്രത പുലര്‍ത്തിയിരുന്നു.

ജി.എം. ബനാത്ത്‌വാലയുടെ വേര്‍പാടില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയും അനുശോചിച്ചു
.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌.
തിരുവനന്തപുരം: ശരീഅത്ത്‌ സംരക്ഷണ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതില്‍ ബനാത്ത്‌വാലയുടെ ബുദ്ധിയും ഇടപെടലും അവിസ്‌മരണീയമാണെന്നും നിര്യാണം സമുദായത്തിനു തീരാനഷ്‌ടമാണെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു.
മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു വിട്ടുവീഴ്‌ചയില്ലാതെ അടരാടിയ പോരാളിയാണ്‌ ബനാത്ത്‌വാല എന്ന്‌ സമസ്‌ത എംപ്ലോയീസ്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു.

യു.സി. രാമന്റെ അനുശോചനം
തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ അദ്ധ്യക്ഷനും, മികച്ച പാര്‍ലമെന്റേറിയനും ദലിത്‌-മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന-ഗുലാം മുഹമ്മദ്‌ ബനാത്ത്‌വാലാ സാഹിബിന്റെ നിര്യാണത്തില്‍ ദലിത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ യു.സി. രാമന്‍ എം.എല്‍.എ അഗാഥമായ ദുഃഖം രേഖപ്പെടുത്തി. ബനാത്ത്‌വാലാസാഹിബിന്റെ നിര്യാണത്തോടുകൂടി സമൂഹത്തിലെ പിന്നോക്ക ജനതയുടെ അത്താണിയാണ്‌ നഷ്‌ടമായതെന്നും അനുസ്‌മരിച്ചു.


ഇ.ടി. മുഹമ്മദ്‌ ബഷീര്‍
ബനാത്ത്‌വാല സാഹിബിന്റെ വിയോഗം ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്‌ട്രീയത്തിനും പാര്‍ലിമെന്ററി ജനാധിപത്യത്തിനും അടുത്തൊന്നും നികത്താനാവാത്തതാണെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്വവും അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന്‌ വേര്‍തിരിച്ചുനിര്‍ത്തുന്നതാണ്‌ -ഇ.ടി. പറഞ്ഞു.

ഡോ. എം.കെ. മുനീര്‍
യുവാക്കള്‍ക്ക്‌ ആവേശവും പ്രതീക്ഷയുമായിരുന്നു ബനാത്ത്‌വാല സാഹിബ്‌ എന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ ദുബായില്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഓരോ സൂക്ഷ്‌മ ചലനങ്ങളെയും അവ സൃഷ്‌ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെയുംകുറിച്ചും ദീര്‍ഘദൃഷ്‌ടിയോടെ വിലയിരുത്തുവാനും ബദല്‍തന്ത്രം ആസൂത്രണം ചെയ്യാനും ബനാത്ത്‌വാല സാഹിബ്‌ കാണിച്ച വൈദഗ്‌ദ്ധ്യം അസൂയാര്‍ഹമാണ്‌ -അദ്ദേഹം പറഞ്ഞു.

സമദാനി
ബഹ്‌റൈന്‍: അസാമാന്യമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. രാജ്യംകണ്ട അതിപ്രഗല്‍ഭരായ പാര്‍ലമെന്റേറിയന്മാരില്‍ ഉള്‍പ്പെടുന്ന ബനാത്ത്‌വാല സാഹിബിന്റെ കരുത്തുറ്റ ഇടപെടലുകള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ചരിത്രത്തിലെ അവിസ്‌മരണീയ സംഭവങ്ങളാണ്‌. പാര്‍ലിമെന്റില്‍ അദ്ദേഹം ചെയ്‌ത മികവുറ്റ പ്രഭാഷണങ്ങള്‍ എതിര്‍പക്ഷത്തുള്ളവരുടെപോലും പ്രശംസ പിടിച്ചുപറ്റി.

എസ്‌.ടി.യു.
രാജ്യത്തെ തൊഴിലാളികള്‍ക്കും അദ്ധ്വാനിക്കുന്നവര്‍ക്കും പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുംവേണ്ടി ശബ്‌ദിച്ച ശക്തനായ പോരാളിയെയാണ്‌ ജി.എം. ബനാത്ത്‌വാലയുടെ വിയോഗംവഴി നഷ്‌ടമായതെന്ന്‌ എസ്‌.ടി.യു. സംസ്ഥാന പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുല്ല, ജനറല്‍ സെക്രട്ടറി അഹമ്മദ്‌കുട്ടി ഉണ്ണികുളം, ട്രഷറര്‍ വണ്ടൂര്‍ ഹൈദരലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ സാധാരണക്കാര്‍ക്കുവേണ്ടി ശബ്‌ദിക്കുകയും പല നിയമനിര്‍മ്മാണങ്ങള്‍ക്കും കാരണഭൂതനാവുകയും ചെയ്‌ത ബനാത്ത്‌വാലയെ എന്നെന്നും ആദരപൂര്‍വ്വം സ്‌മരിക്കുമെന്നു നേതാക്കള്‍ പറഞ്ഞു.

വി.കെ. ഇബ്രാഹിംകുഞ്ഞ്‌
കൊച്ചി: ജി.എം. ബനാത്ത്‌വാലയുടെവിയോഗത്തിലൂടെ നഷ്‌ടമായത്‌ ഇന്ത്യ കണ്ടമികച്ച പാര്‍ലമെന്‍േററിയനെയാണെന്ന്‌മുസ്‌ലിംലീഗ്‌ എറണാകുളം ജില്ലാ പ്രസിഡന്‍റ്‌വി.കെ. ഇബ്രാഹിംകുഞ്ഞ്‌ എം.എല്‍.എഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.ബനാത്ത്‌വാല ഇന്ത്യന്‍ മുസ്‌ലിംകളുടെഅനിഷേധ്യനായ നേതാവും മികച്ചനിയമവിദഗ്‌ധനുമായിരുന്നുവെന്ന്‌ അദ്ദേഹംപറഞ്ഞു. ജീവിതത്തിന്‍െറ അവസാനനിമിഷംവരെ ന്യൂനപക്ഷപിന്നോക്ക ദളിത്‌വിഭാഗങ്ങളുടെ ഉന്നതിക്കുവേണ്ടി ബനാത്ത്‌വാലയത്‌നിച്ചിരുന്നതായി ഇബ്രാഹിംകുഞ്ഞ്‌കൂട്ടിച്ചേര്‍ത്തു.

ബോംബെ കേരള മുസ്‌ലിം ജമാഅത്ത്‌
മുംബൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡണ്ടും മുംബൈയിലെ മതസാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ഉന്നതനായ വ്യക്തിയും മുന്‍ എം.പി.യുമായിരുന്ന ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ ബോംബെ കേരള മുസ്‌ലിം ജമാഅത്ത്‌ പ്രസിഡണ്ട്‌ മാണിക്കോത്ത്‌ മഹമൂദ്‌ ഹാജിയും ജനറല്‍ സെക്രട്ടറി അസീസ്‌ മാണിയൂരും അനുശോചിച്ചു.

ഷംനാട്‌, ഗഫൂര്‍ മൗലവി
മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിച്ച നേതാവിനെയാണ്‌ ബനാത്ത്‌വാല സാഹിബിന്റെ നിര്യാണത്തിലൂടെ നഷ്‌ടമായതെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമാരായ ഹമീദലി ഷംനാടും പി.പി. അബ്‌ദുല്‍ഗഫൂര്‍ മൗലവിയും പറഞ്ഞു. സമുദായത്തിന്‌ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവിടെ ഓടിയെത്താനും ദുരിതബാധിതരെ ആശ്വസിപ്പിക്കാനും അധികാരകേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ബനാത്ത്‌വാല എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

പ്രവാസി ലീഗ്‌
ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ കേരള പ്രവാസിലീഗ്‌ സംസ്ഥാന ചെയര്‍മാന്‍ കെ. മമ്മദ്‌ ഫൈസിയും ജനറല്‍ കണ്‍വീനര്‍ സി.പി. ബാവ ഹാജിയും അനുശോചിച്ചു. ശരീഅത്ത്‌ സംരക്ഷണത്തിനായി പാര്‍ലിമെന്റില്‍ പോരാടി വിജയംനേടിയ ബനാത്ത്‌വാലാ സാഹിബ്‌ അറബ്‌ സമൂഹത്തില്‍ ഏറെ ആദരണീയനായിരുന്നെന്നും ഇന്ത്യന്‍ മതേതരത്വത്തിന്റെ ഗര്‍ജ്ജനം എന്നായിരുന്നു അക്കാലത്ത്‌ ബനാത്ത്‌വാല സാഹിബിനെ അറബ്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്നും ഓവര്‍സീസ്‌ ചീഫ്‌ ഓര്‍ഗനൈസര്‍ സി.വി.എം. വാണിമേല്‍ അനുസ്‌മരിച്ചു.
മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ ജി.എം. ബനാത്ത്‌വാലയുമായി ഏറെ അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നതായി ഫിയാഫ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.വി. ഗംഗാധരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബനാത്ത്‌വാലയുടെ വിയോഗത്തില്‍ കേരള സംസ്‌കൃതി പ്രസിഡണ്ട്‌ ഇബ്രാഹിംകുട്ടി, സെക്രട്ടറി നവാസ്‌ പൂനൂര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ കിളിയമണ്ണില്‍ ഫസല്‍ എന്നിവര്‍ അനുശോചിച്ചു.ജി.എം. ബനാത്ത്‌വാലയുടെ മരണം മുസ്‌ലിംലീഗിനും സമുദായത്തിനും രാജ്യത്തിനും തീരാ നഷ്‌ടമാണ്‌ വരുത്തിവെച്ചതെന്ന്‌ പോണ്ടിച്ചേരി സംസ്ഥാന മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ സി.പി. സുലൈമാന്‍ ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഐ.എന്‍.എല്‍.
മികച്ച പാര്‍ലിമെന്റേറിയനും പണ്‌ഡിത പ്രമുഖനുമായ നേതാവായിരുന്നു ജി.എം. ബനാത്ത്‌വാലയെന്ന്‌ ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡണ്ട്‌ എസ്‌.എ. പുതിയവളപ്പില്‍ പറഞ്ഞു. പാര്‍ലിമെന്റില്‍ ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങള്‍ക്കുവേണ്ടി ശക്തവും ധീരവുമായ നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന്‌ കനത്ത നഷ്‌ടമാണ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണംമൂലം ഉണ്ടായിട്ടുള്ളതെന്ന്‌ നാഷണല്‍ യൂത്ത്‌ലീഗ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ സിറാജ്‌ സേട്ട്‌ പറഞ്ഞു.

ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ അറബിക്‌ കൗണ്‍സില്‍ സംസ്ഥാന നേതാക്കളായ പി.ടി. മുഹമ്മദ്‌, ടി.കെ. മുഹമ്മദ്‌, പി. ഇബ്രാഹിം, സഊദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ കെ.പി. മുഹമ്മദ്‌കുട്ടി, മസ്‌കത്ത്‌ കെ.എം.സി.സി. ട്രഷറര്‍ സി.കെ.വി. യൂസുഫ്‌ എന്നിവരും അനുശോചിച്ചു. യു.എ.ഇ. കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ പുത്തൂര്‍ റഹ്‌മാന്‍, എം.പി.എം. ഇസ്‌ഹാഖ്‌ കുരിക്കള്‍, അനുശോചിച്ചു.

ലോയേഴ്‌സ്‌ ഫോറം നേതാക്കളായ അഡ്വ. കിഴിശ്ശേരി മൂസയും യു.എ. ലത്തീഫും അനുശോചനം രേഖപ്പെടുത്തി
.

ബനാത്ത്‌വാല:വര്‍ഗീയതക്ക്‌ എതിരെ പോരാടിയ നേതാവ്‌: ഷിബു ബേബിജോണ്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ നേതാവ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ ആര്‍.എസ്‌.പി (ബേബിജോണ്‍) സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ അനുശോചിച്ചു. വര്‍ഗ്ഗീയതക്ക്‌ എതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവായിരുന്നു ജി.എം. ബനാത്ത്‌വാലാ എന്ന്‌ അദ്ദേഹം പറഞ്ഞു.

ബനാത്ത്‌വാല ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പോരാടിയനേതാവ്‌:
ആര്‍.വൈ.എഫ്‌ (ബേബിജോണ്‍)തിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ നേതാവ്‌ ജി.എം. ബനാത്‌വാലയുടെ നിര്യാണത്തില്‍ ആര്‍.വൈ.എഫ്‌ (ബേബി ജോണ്‍) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ന്യൂനപക്ഷങ്ങളുടെ ഉന്നതിക്കുവേണ്ടി പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ. ചന്ദ്രബാബുവും, സെക്രട്ടറി ആര്‍. ശ്രീധരന്‍ പിള്ളയും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

ബനാത്ത്‌വാല: ഇസ്‌ലാമിക ശരീഅത്ത്‌സംരക്ഷണത്തില്‍ അതുല്യ പോരാട്ടത്തിനുടമ:കെ.എം.വൈ.എഫ്‌
കൊച്ചി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെമുസ്‌ലിംകളാദി പിന്നോക്ക വിഭാഗങ്ങളുടെസിംഹഗര്‍ജനമായിരുന്ന മുസ്‌ലിംലീഗ്‌ ദേശീയപ്രസിഡന്‍റ്‌ ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാലയുടെനിര്യാണത്തില്‍ കേരള മുസ്‌ലിം യുവജനഫെഡറേഷന്‍ സീനിയര്‍ ജനറല്‍ സെക്രട്ടറികെ.എഫ്‌. മുഹമ്മദ്‌ അസ്‌ലം മൗലവിഅനുശോചനം രേഖപ്പെടുത്തി. ഇസ്‌ലാമികശരീഅത്ത്‌ സംരക്ഷിക്കുവാന്‍ ലോക്‌സഭയിലുംപുറത്തും ശക്‌തമായി പോരാടിയ മുസ്‌ലിംസമൂഹത്തിന്‍െറ മുന്നണിപ്പോരാളിയായിരുന്നുബനാത്ത്‌വാല സാഹിബെന്ന്‌ മുഹമ്മദ്‌ അസ്‌ലംമൗലവി പ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടു. ബനാത്ത്‌വാല സാഹിബിന്‍െറ നിര്യാണത്തില്‍അല്‍ അബ്‌ഖ അസോസിയേഷന്‍ പ്രസിഡന്‍റ്‌മൗലവി റഹ്‌മത്തുല്ല അല്‍ബ്‌ദരിഅനുശോചിച്ചു.

കോതമംഗലം: മുസ്‌ലിംലീഗ്‌ദേശീയധ്യക്ഷന്‍ ബനാത്ത്‌വാല സാഹിബിന്‍െറനിര്യാണത്തില്‍ മുസ്‌ലിംലീഗ്‌ പിണ്ടിമനപഞ്ചായത്ത്‌ കമ്മിറ്റിയോഗം അനുശോചിച്ചു.പ്രസിഡന്‍റ്‌ ഹസന്‍ മൗലവി, ജനറല്‍സെക്രട്ടറി കെ.എം. ബഷീര്‍, വി.എ അലിയാര്‍,ഗ്രാമ പഞ്ചായത്തംഗം തസീന അബു എന്നിവര്‍സംബന്‌ധിച്ചു.

പെരുമ്പാവൂര്‍: മുസ്‌ലിംലീഗ്‌ദേശീയാധ്യക്ഷന്‍ ബനാത്ത്‌വാലയുടെനിര്യാണത്തില്‍ കെ.പി.സി.സി സെക്രട്ടറിടി.പി. ഹസന്‍, പെരുമ്പാവൂര്‍ നഗരസഭചെയര്‍പേഴ്‌സണ്‍ ഐഷാബീവി ടീച്ചര്‍,യു.ഡി.എഫ്‌ പാര്‍ലമെന്‍ററി ബോര്‍ഡ്‌ സെക്രട്ടറിസി.കെ. അബ്‌ദല്ല എന്നിവര്‍ അനുശോചിച്ചു.പ്രഗല്‍ഭനായ പാര്‍ലമെന്‍േററിയനുംപിന്നോക്കമത ന്യൂനപക്ഷങ്ങളുടെ ഉറച്ചനേതൃത്വവുമായിരുന്ന ബനാത്‌വാലയുടെനിര്യാണം കനത്ത നഷ്‌ടമാണെന്ന്‌ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ബനാത്ത്‌വാല: ന്യൂനപക്ഷത്തിന്‍െറ കരുത്തുറ്റസംരക്ഷകന്‍ -ദക്ഷിണ കേരള ജംഇയ്യത്തുല്‍ഉലമ
കൊച്ചി: ഇന്ത്യന്‍ മുസല്‍മാന്‍െറരോമാഞ്ചവും രാഷ്‌ട്രീയ തന്ത്രജ്‌ഞനുംകരുത്തുറ്റ പാര്‍ലമെന്‍േററിയനുമായിരുന്നജി.എം. ബനാത്ത്‌വാല സാഹിബിന്‍െറ മരണംനിലകത്താനാവാത്ത നഷ്‌ടമാണെന്ന്‌ ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്‌ഥാനസെക്രട്ടറിമാരായ തേവലക്കര അലിയാര്‌കുഞ്ഞ്‌മൗലവി, തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവിഎന്നിവര്‍ അനുശോചന സന്ദേശത്തില്‍പറഞ്ഞു. അദ്ദേഹത്തിന്‍െറ പേരില്‍ മയ്യിത്ത്‌നമസ്‌കരിക്കണമെന്നും പ്രത്യേക പ്രാര്‍ത്ഥനനടത്തണമെന്നും മഹല്ല്‌ ജമാഅത്തുകളോട്‌അവര്‍ അഭ്യര്‍ത്ഥിച്ചു.

ഭാരതത്തിലെ ന്യൂനപക്ഷത്തിനുപൊതുവിലും മുസ്‌ലിം സമുദായത്തിനുപ്രത്യേകിച്ചും തീരാനഷ്‌ടമാണ്‌ബനാത്ത്‌വാലയുടെ വേര്‍പാട്‌. ആ ശബ്‌ദവുംകൂര്‍മ്മ ബുദ്ധിയും സമുദായത്തിന്‌ ഒട്ടനവധിനേട്ടങ്ങളുണ്ടാക്കിട്ടുണ്ടെന്ന്‌ കേരള മുസ്‌ലിംജമാഅത്ത്‌ ഫെഡറേഷന്‍ എറണാകുളം ജില്ലാപ്രസിഡന്‍റ്‌ രണ്ടാര്‍കര മീരാന്‍മൗലവിഅനുശോചന സന്ദേശത്തില്‍
പറഞ്ഞു.
Thursday, 26 June 2008

ഓര്മയിലെ ഹരിതകാന്തി

അന്തരിച്ച മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരിക്കുന്നു.



എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു ബനാത്ത്‌വാലയുടേത്‌. മുസ്‌ലിംലീഗിന്റെ എംപിയായി പലപ്രാവശ്യം പാര്‍ലമെന്റില്‍ പോയ അദ്ദേഹം സമുദായത്തിനും രാഷ്ട്രത്തിനും നാടിനും വേണ്ടി മഹത്തായ സേവനമാണു കാഴ്ചവത്‌. ഷാബാനു കേസില്‍, 1985ല്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ച്‌ ഇസ്‌ലാമിക ശരീഅത്തിനെതിരെ പടനയിക്കാന്‍ കമ്യൂണിസ്റ്റുകളും മറ്റു മുസ്‌ലിം വിരുദ്ധരും മുന്നിട്ടിറങ്ങിയപ്പോള്‍, ബനാത്ത്‌വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടവും പ്രസംഗവുമാണു പില്‍ക്കാലത്തു ശരീഅത്ത്‌ നിയമത്തിന്‌ അടിത്തറ പാകിയത്‌.


അദ്ദേഹം അവതരിപ്പി സ്വകാര്യബില്‍ കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും പ്രത്യേക താല്‍പര്യത്തോടെ ഏറ്റെടുത്ത്‌, സര്‍ക്കാര്‍ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു.ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പല പ്രാവശ്യം പാര്‍ലമെന്റില്‍ അദ്ദേഹം ശബ്ദിച്ചു. മഹാരാഷ്ട്രയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മലയാളികള്‍ക്കുമെതിരെ ശിവസേന തിരിഞ്ഞപ്പോള്‍ അതിനെതിരെ ധീരമായി പോരാടിയാണു മഹാരാഷ്ട്രാ അസംബ്ലിയിലേക്കെത്തിയത്‌. അന്നേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു ബാഫി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും നിര്‍ദേശപ്രകാരമാണു പാര്‍ലമെന്റിലേക്കു മത്സരിച്ചത്‌.


അവസാനം എന്റെ അടുത്തു വന്ന്‌,"ഇനി മത്സരിക്കാന്‍ "ഉദ്ദേശിക്കുന്നില്ല എന്നു പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു. കേരളത്തില്‍ വരുമ്പോഴെല്ലാം കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിയിരുന്നു. പാണക്കാട്ട്‌ എന്തു വിശേഷമുണ്ടായാലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടേക്കുള്ള യാത്രകളില്‍ യാത്രാദൂരമോ പ്രായാധിക്യമോ ആരോഗ്യാവസ്ഥയോ അദ്ദേഹം പരിഗണിി‍രുന്നില്ല. മനോഹരമായ ഷാള്‍, അത്തര്‍ തുടങ്ങിയ സമ്മാനങ്ങളുമായിട്ടാണു വരിക. ഭാര്യ ശരീഫാ ഫാത്തിമാ ബീവി മരിച്ച സമയത്ത്‌, മുതിര്‍ന്ന കാരണവരെപ്പോലെ ഇവിടെ ഓടിയെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതു മറക്കാനാവില്ല.


ഇടയ്ക്കിടെ ആരോഗ്യകാര്യങ്ങളന്വേഷിച്ചും രാഷ്ട്രീയ സ്ഥിതിഗതികളില്‍ ചര്‍ച്ച നടത്തിയും നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണങ്ങളും നടത്തിയിരുന്നു. മുംബൈയില്‍ നിന്നു വിളിക്കുന്നുവെന്നു പറയുമ്പോള്‍ ആദ്യം അദ്ദേഹത്തിന്റെ ശബ്ദമാണു പ്രതീക്ഷിക്കുക.


ജി.എം. ബനാത്ത്‌വാലയുടെ വിയോഗം എന്നില്‍ വളരെ അധികം വേദനയുളവാക്കുന്നു. അപ്രതീക്ഷിതമായ ഈ ദുഃവാര്‍ത്തയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. പാര്‍ട്ടിക്ക്‌ ഒരു തീരാനഷ്ടമാണ്‌ അദ്ദേഹത്തിന്റെ വിയോഗം.
മലയാള മനോരമ

ജി.എം. ബനാത്ത്‌വാല അന്തരിച്ചു ( ജൂണ്‍ 25, 2008 )

മുംബൈ: മുസ്‌ലീം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ വൈകിട്ട്‌ നാലു മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. കബറടക്കം നാളെ രാവിലെ ഏഴു മണിക്ക്‌ സൌത്ത്‌ മുംബൈയിലെ ഛന്ദന്‍വാഡിയിലെ കബര്‍സ്ഥാനില്‍ നടക്കും.
മികച്ച പാര്‍ലമെന്റേറിയനായി കക്ഷിഭേദമന്യേ വിലയിരുത്തപ്പെട്ടിട്ടുള്ള ബനാത്ത്‌വാലയുടെ നിര്യാണത്തോടെ മിതവാദത്തിന്റെ ഒരു ദേശീയ മുമാണ്‌ ലീഗിന്‌ നഷ്ടമാകുന്നത്‌. 1935 ഓഗസ്റ്റ്‌ 15ന്‌ മുംബൈയിലെ ഒരു വര്‍ത്തക കുടുംബത്തിലാണ്‌ ബനാത്ത്‌വാല ജനിച്ചത്‌. പൂര്‍വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്നും മുംബൈയില്‍ കുടിയേറിപ്പാര്‍ത്തവരാണ്‌. എംകോം, ബിഎഡ്‌ എന്നിവ പാസായ ശേഷം കൊമേഴ്സ്‌ സ്കൂളില്‍ അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ജോലി വിട്ടു. സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തി. അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി.
പഴയ മുസ്‌ലിം ലീഗിന്റെ ഒരു വകഭേദമായി ബോംബെ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന ഫര്‍ത്ത്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു രാഷ്ട്രീയ വേദികളില്‍ പ്രത്യക്ഷപ്പെട്ടിരന്ന അദ്ദേഹം മുഹമ്മദലി ജിന്നയുടെ മരുമകനായ പീര്‍ മുഹമ്മദിനു വേണ്ടി തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ്‌ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്‌. ഇതിനിടെ കേരള മുസ്‌ലിം ജമാ അത്ത്‌ സമ്മേളന പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ കേരള മുസ്‌ലിം ലീഗ്‌ നേതാവ്‌ സി.എ്‌.മുഹമ്മദ്‌ കോയയുമായി ബന്ധപ്പെട്ടു സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി.
മുംബൈ കോര്‍പറേഷനില്‍ 1967 ല്‍ കൌണ്‍സിലറായ ബനാത്ത്‌വാല 1972 ല്‍ ജയം ആവര്‍ത്തിച്ചു. പിന്നെ മഹാരാഷ്ട്ര സര്‍ക്കാറില്‍ എംഎല്‍എ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ്‌ ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ അി‍ലേന്ത്യാ പ്രസിഡന്റായപ്പോള്‍ ബനാത്ത്‌വാല അി‍ലേന്ത്യാ സെക്രട്ടറിയായി. ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ മുസ്‌ലിംലീഗ്‌ വിട്ടപ്പോള്‍ ബനാത്ത്‌ വാല അി‍ലേന്ത്യാ പ്രസിഡന്റായി.
94 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ്‌: 1977, 80, 84,89, 96, 98, 99 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍ നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടി ഷാബാനു കേസില്‍ ബനാത്ത്‌വാലയുടെ സ്വകാര്യ ബില്ലായിരുന്നു പിന്നീട്‌ ഔദ്യോഗിക ബില്ലായി അംഗീകരിക്കപ്പെട്ടത്‌. ആരാധനാലയങ്ങളുടെ കട്ട്‌ ഓഫ്സേറ്റ്‌ സംബന്ധി അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട്‌ അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്‌.
രോമത്തൊപ്പിയും ഷട്ട്കോട്ടും ഷെര്‍വാണിയും ധരി്‌ കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട്‌ ധരി്‌ ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്ക്‌ കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അദ്ദേഹം മുന്‍പന്തിയില്‍ നിന്നിരുന്നു.
റിലിജിയന്‍ ആന്‍ഡ്‌ പൊളിറ്റിക്സ്‌ ഇന്‍ ഇന്ത്യ, മുസ്‌ലിം ലീഗ്‌, ആസാദി കേ ബാദ്‌(ഉറുദു) തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിി‍ട്ടുണ്ട്‌. സെന്‍ട്രല്‍ മുംബൈയില്‍ ഇന്റര്‍നാഷണല്‍ വൈഎംസിഎ സെന്ററിന്‌ സമീപം ഭാര്യാസമേതം താമസിച്ചു വന്ന ബനാത്ത്‌വാലയ്ക്ക്‌ സന്താനങ്ങളി. മുംബൈ എസ്‌എന്‍ഡിടി കോളജ്‌ പ്രഫസറായിരുന്ന പരേതയായ ഡോ.അയിഷയാണ്‌ ഭാര്യ.
മലയാള മനോരമ
Wednesday, June 25, 2008