Monday, June 30, 2008

അനുശോചനം

അനുശോചനംപാര്‍ലമെന്ററി പാര്‍ട്ടി അനുശോചിച്ചുതിരുവനന്തപുരം: മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ്‌ നിയമസഭാ പാര്‍ട്ടി യോഗം അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മരണവാര്‍ത്ത അറിഞ്ഞയുടന്‍ നിയമസഭയിലായിരുന്ന മുസ്‌ലിം ലീഗ്‌ എം.എല്‍.എ. മാര്‍ ഉടന്‍ സഭവിട്ടിറങ്ങി പ്രത്യേക യോഗം ചേര്‍ന്നു. ബനാത്ത്‌വാലയുടെ വേര്‍പാട്‌ കനത്ത ആഘാതമായെന്നും പ്രസ്ഥാനത്തിന്‌ നികത്താനാവാത്ത നഷ്‌ടമാണെന്നുംഅനുസ്‌മരിച്ചു.പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.ടി. അഹമ്മദലി, ഡെപ്യൂട്ടി ലീഡര്‍ പി.കെ. അബ്‌ദുറബ്ബ്‌, സെക്രട്ടറി കുട്ടി അഹമ്മദ്‌ കുട്ടി, ട്രഷറര്‍ മുഹമ്മദുണ്ണി ഹാജി, വി.കെ. ഇബ്രാഹിം കുഞ്ഞ്‌, യു.സി. രാമന്‍, എം. ഉമ്മര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു. ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, അബ്‌ദുറഹിമാന്‍ രണ്ടത്താണി, യു.ഡി.എഫിനെ പ്രതിനിധീകരിച്ച്‌...

ഓര്മയിലെ ഹരിതകാന്തി

അന്തരിച്ച മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരിക്കുന്നു. എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു ബനാത്ത്‌വാലയുടേത്‌. മുസ്‌ലിംലീഗിന്റെ എംപിയായി പലപ്രാവശ്യം പാര്‍ലമെന്റില്‍ പോയ അദ്ദേഹം സമുദായത്തിനും രാഷ്ട്രത്തിനും നാടിനും വേണ്ടി മഹത്തായ സേവനമാണു കാഴ്ചവത്‌. ഷാബാനു കേസില്‍, 1985ല്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ച്‌ ഇസ്‌ലാമിക ശരീഅത്തിനെതിരെ പടനയിക്കാന്‍ കമ്യൂണിസ്റ്റുകളും മറ്റു മുസ്‌ലിം വിരുദ്ധരും മുന്നിട്ടിറങ്ങിയപ്പോള്‍, ബനാത്ത്‌വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടവും പ്രസംഗവുമാണു പില്‍ക്കാലത്തു ശരീഅത്ത്‌ നിയമത്തിന്‌ അടിത്തറ പാകിയത്‌.അദ്ദേഹം അവതരിപ്പി സ്വകാര്യബില്‍ കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും...

ജി.എം. ബനാത്ത്‌വാല അന്തരിച്ചു ( ജൂണ്‍ 25, 2008 )

മുംബൈ: മുസ്‌ലീം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ വൈകിട്ട്‌ നാലു മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. കബറടക്കം നാളെ രാവിലെ ഏഴു മണിക്ക്‌ സൌത്ത്‌ മുംബൈയിലെ ഛന്ദന്‍വാഡിയിലെ കബര്‍സ്ഥാനില്‍ നടക്കും. മികച്ച പാര്‍ലമെന്റേറിയനായി കക്ഷിഭേദമന്യേ വിലയിരുത്തപ്പെട്ടിട്ടുള്ള ബനാത്ത്‌വാലയുടെ നിര്യാണത്തോടെ മിതവാദത്തിന്റെ ഒരു ദേശീയ മുമാണ്‌ ലീഗിന്‌ നഷ്ടമാകുന്നത്‌. 1935 ഓഗസ്റ്റ്‌ 15ന്‌ മുംബൈയിലെ ഒരു വര്‍ത്തക കുടുംബത്തിലാണ്‌ ബനാത്ത്‌വാല ജനിച്ചത്‌. പൂര്‍വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്നും മുംബൈയില്‍ കുടിയേറിപ്പാര്‍ത്തവരാണ്‌. എംകോം, ബിഎഡ്‌ എന്നിവ പാസായ ശേഷം കൊമേഴ്സ്‌ സ്കൂളില്‍ അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ജോലി വിട്ടു. സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തി. അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍...

Page 1 of 512345Next